വി. അ­ലോ­ഷ്യ­സ് ഗൊണ്‍­സാ­ഗാ (1568-1691)

കാ­സ്റ്റി­ഗഌ­യോണ്‍ പ്ര­ഭുവാ­യ ഫെര്‍­ഡിനന്റ് ഗൊണ്‍­സാ­ഗ­യു­ടെ മ­ക­നാ­യി 1568-ല്‍ അ­ലോ­ഷ്യ­സ് ജ­നി­ച്ചു. ഏ­ഴാ­മ­ത്തെ വ­വ­യസ്സില്‍ ദൈ­വ­മാ­താവി­ന്റെ ഒ­പ്പീ­സും സ­ങ്കീര്‍­ത്ത­ന­ങ്ങളും ചൊല്ലി­ത്തു­ടങ്ങി. 9-ാ­മ­ത്തെ വ­യസ്സില്‍ നി­ത്യ­ബ്ര­ഹ്മച­ര്യ വ്ര­ത­മെ­ടുത്തു. ഫേഌ­റെന്‍സില്‍ വ­ി­ദ്യാ­ഭ്യാ­സം ആ­രം­ഭി­ക്കു­കയും ചെ­യ്തു. ആ­ഴ്­ച­തോറും ബു­ധ­നാ­ഴ്­ചയും വെ­ള്ളി­യാ­ഴ്­ചയും ശ­നി­യാ­ഴ്­ചയും ഉ­പ­വ­സി­ച്ചി­രുന്നു. ആ­ഴ്­ചയില്‍ 3 ദിവ­സം ചമ്മ­ട്ടി അ­ടി­ച്ചി­രുന്നു. അ­പ്പവും വെ­ള്ള­വു­മാ­യി­രു­ന്നു ആ യു­വാ­വി­ന്റെ സാ­ധാ­ര­ണ ഭ­ക്ഷണം. ഡാന്‍­സ് ചെ­യ്­തി­രു­ന്നില്ല. ഡാന്‍­സ് ഇ­ഷ്ട­പ്പെ­ട്ടി­രു­ന്നു­മില്ല. വാ­ന­വ­സ­ദൃ­ശനാ­യ യു­വാ­വ് എ­ന്നാ­ണ് എല്ലാ­വരും അവ­നെ വി­ളി­ച്ചി­രു­ന്ന­ത്. ''ഞാന്‍ വ­ള­ഞ്ഞ ഒ­രു ഇ­രു­മ്പു­വ­ടി­യാണ്. ആ­ശാ­നി­ഗ്ര­ഹവും പ്രാര്‍­ത്ഥ­ന­യു­മാ­കു­ന്ന ചു­റ്റിക­ഴി എ­ന്നെ നേ­രെ­യാ­ക്കു­ന്ന­തി­നാ­ണ് ഞാന്‍ സ­ന്യാ­സം ആ­ശ്ലേ­ഷി­ച്ച­ത് എ­ന്നത്രെ ഈ­ശോ­സ­ഭ നോ­വിസ്സാ­യ അ­ലോ­ഷ്യസ് പ­റ­ഞ്ഞ­ത്. 11-ാ­മ­ത്തെ വ­യസ്സില്‍ ആ­ദ്യ കു­മ്പ­സാ­രം ന­ടത്തി. മൂ­ന്നു വ­യ­സ്സില്‍ പ­ട­യാ­ളി­ക­ളു­ടെ കൂ­ടെ ക­ളി­ച്ചു ന­ട­ക്കു­മ്പോള്‍ അ­സ­ഭ്യ­വാ­ക്കു­കള്‍ പ­റ­ഞ്ഞ­താ­യി­രു­ന്നു അ­ലോ­ഷ്യ­സ് ചെയ്­ത വലി­യ പാപം. അ­തി­നെപ്പ­റ്റി പ­റ­ഞ്ഞു­തു­ട­ങ്ങി­യ­പ്പോള്‍ അ­വര്‍ കു­ഴ­ഞ്ഞു­വീണു. പി­റ്റേ­ദി­വ­സ­മാ­ണ് കു­മ്പ­സാ­രം മു­ഴു­വ­നാ­ക്കി­യ­ത്. 13-ാ­മ­ത്തെ വ­യസ്സില്‍ മാ­താ­പി­താ­ക്ക­ന്മാരും ഓ­സ്­ത്രി­യാ ച­ക്ര­വര്‍­ത്തി­നി­യു­മൊ­രു­മി­ച്ച് അ­ലോ­ഷ്യ­സ് സ്‌­പെ­യി­നി­ലെ ഫി­ലി­പ്പു ദ്വീ­തീയ­നെ സ­ന്ദര്‍­ശിച്ചു. കൊ­ട്ടാ­ര­ത്തി­ലെ ജീ­വി­തം അ­ലോ­ഷ്യ­സു തീ­രെ ഇ­ഷ്ട­പ്പെ­ട്ടില്ല. വി­ശു­ദ്ധ­ന്മാ­രു­ടെ ജീ­വ­ച­രിത്രം വാ­യി­ച്ചാ­ണ് കൊ­ട്ടാ­രത്തില്‍ ക­ഴി­ച്ചു­കൂ­ട്ടി­യ­ത്. ''ഈ­ശോ­സ­ഭ മി­ഷ­ന­റി­മാരില്‍ ഇ­ന്ത്യ­യില്‍'' എ­ന്ന ഗ്ര­ന്ഥം വാ­യി­ച്ച ദി­നം­മു­തല്‍ അ­ലോ­ഷ്യ­സ്സ് ഈ­ശോ­സ­ഭയില്‍ ചേ­രാ­നു­ള്ള ആ­ഗ്ര­ഹം ജ­നി­ച്ചു. പി­താ­വി­നോ­ട് നാ­ലു­കൊല്ലം ഏ­റ്റു­മു­ട്ടി­യ­തി­നു­ശേ­ഷ­മാ­ണ് സമ്മ­തം സി­ദ്ധി­ച്ചത്. 17-ാ­മ­ത്തെ വ­യസ്സില്‍ അ­ലോ­ഷ്യ­സു നൊ­വി­ഷ്യറ്റില്‍ ചേര്‍ന്നു. സെ­മി­നാ­രിയില്‍ കൂ­ടു­തല്‍ ഭ­ക്ഷി­ക്കാനും ഉല്ല­സി­ക്കാനും നിര്‍ബ­ന്ധം വന്നു. അ­ത് ഒ­രു പുതി­യ പ്രാ­യ­ശ്ചി­ത്ത­മായി. വി. റോ­ബര്‍­ട്ട് ബെല്ലര്‍­മി­നാ­യി­രു­ന്നു അ­ലോ­ഷ്യ­സി­ന്റെ ജ്ഞാ­ന­പി­താ­വ്. 1591 ല്‍ റോ­മയില്‍ ഒ­രു ഭയ­ങ്ക­ര ജ്വ­രപ്പ­നി പ­ടര്‍­ന്നു­പി­ടിച്ചു. അ­ലോ­ഷ­്യ­സ് അന്തി­മ ദൈ­വ­ശാ­സ്­ത്ര ക്ലാസില്‍ പഠി­ക്കു­ക­യാ­യി­രു­ന്നെ­ങ്കിലും വീ­ടു­കളില്‍ പോ­യി രോ­ഗിക­ളെ ശു­ശ്രൂ­ഷി­ക്കാന്‍ സ്വ­യം സ­ന്ന­ദ്ധ­നായി. ഒ­രു മാ­സ­ത്തോ­ളം അങ്ങ­നെ രോ­ഗിക­ളെ ശു­ശ്രൂ­ഷിച്ചു. അ­വ­സാ­നം അ­ലോ­ഷ്യ­സ്സിനും ആ പ­നി പി­ടി­പെട്ടു. മൂ­ന്നു മാ­സ­ത്തോ­ളം കി­ടന്നു. 23-ാ­മ­ത്തെ വ­യസ്സില്‍ ഈശോ എ­ന്ന തി­രു­നാ­മം ആ­വര്‍­ത്തി­ച്ചു­കൊ­ണ്ട് സ്വര്‍­ഗ്ഗ­ത്തി­ലേ­ക്ക് പ­റ­ന്നു. ചിന്ത: അ­ലോ­ഷ്യ­സി­ന്റെ കു­മ്പ­സാ­ര­ക്കാ­രനാ­യ വി. റോ­ബര്‍­ട്ടു ബെല്ല­രമിന്‍ സാക്ഷ്യം വ­ഹി­ക്കു­ന്നു­ണ്ട് അ­ലോ­ഷ­്യ­സ് അ­റി­ഞ്ഞു­കൊ­ണ്ട് ജീ­വി­തത്തില്‍ യാ­തൊ­രു പാ­പവും ചെ­യ്­തി­ട്ടി­ല്ലെന്ന്. എ­ന്നിട്ടും അ­ദ്ദേ­ഹം കഠി­ന­പ്രാ­യ­ശ്ചി­ത്തം ചെ­യ്­തു­കൊ­ണ്ടി­രുന്നു. രാ­ത്രി എ­ഴു­ന്നേ­റ്റ് പ്രാര്‍­ത്ഥി­ക്കു­കയും ക­ണ്ണുനീര്‍ ചി­ന്തു­കയും ചെ­യ്യു­മാ­യി­രുന്നു. അ­ലോ­ഷ്യ­സി­ന്റെ നി­ഷ്­കള­ങ്ക­ത നാം അ­നു­ക­രി­ച്ചി­ട്ടില്ല. അ­ദ്ദേ­ഹ­ത്തി­ന്റെ പ്രാ­യ­ശ്ചി­ത്ത­മെ­ങ്കിലും ന­മു­ക്ക് അ­നു­ക­രി­ക്കാം.

 
 

Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.

published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam

important churches in kerala good advice