Mirracles Alphonsa Sukthangal

അല്‍­ഫോന്‍­സാ­മ്മയാല്‍ ഭാ­ഗ്യ­പ്പെ­ട്ട
ഭ­ര­ണ­ങ്ങാ­നം

(63 വര്‍­ഷ­ങ്ങള്‍­ക്ക് മു­മ്പ് ഫാ. റോ­മു­ളൂ­സ് സി.എം.ഐ. ന­ടത്തി­യ പ്ര­വച­നം ഫ­ലിച്ചു.
അല്‍­ഫോന്‍­സാ­മ്മ­യു­ടെ ച­ര­മ പ്ര­സം­ഗത്തില്‍ നി­ന്ന്)

''ഒ­രു യു­വ ക­ന്യ­ക­യു­ടെ ശ­വ­സം­സ്­കാ­ര­ത്തി­നാ­യി­ട്ടാ­ണ് നാം ഇ­വി­ടെ കൂ­ടി­യി­രി­ക്കു­ന്നത്. ധ­ന്യയാ­യ ഒ­രു കു­ടും­ബിനി, ബി­രു­ദ­ധാ­രിണി, ക­വ­യി­ത്രി, ക­ഥാ­കാരി, സി­നി­മാ­താ­രം എ­ന്നീ നി­ല­കളില്‍ ലോ­ക­ത്തി­ന് മ­ഹത്താ­യ സേ­വന­ങ്ങള്‍ അ­നു­ഷ്ഠി­ക്കു­കയും ലോ­ക­പ്ര­സി­ദ്ധി നേ­ടു­കയും ചെയ്യാന്‍ ക­ഴി­വു­ണ്ടാ­യി­രു­ന്ന ഈ യു­വ­തീ­ര­ത്‌­നം അ­വ­ളു­ടെ ജീ­വി­ത­കാ­ലം മു­ഴു­വന്‍ ക­ന്യ­കാ­ല­യ­ത്തി­ന്റെ മ­തില്‍­ക്കെ­ട്ടു­കളില്‍ ലോ­ക­ത്തി­ന് മ­ഹത്ത­രം എ­ന്നു ക­രു­തുവാന്‍ സാ­ധി­ക്കു­ന്ന യാ­തൊന്നും ചെ­യ്യാ­നാ­വാ­തെ രോ­ഗ­ശ­യ്യ­ലി­ല് ക­ഴി­ച്ച് ജീ­വി­തം പാ­ഴാ­ക്കി മ­ര­ണ­മ­ട­ഞ്ഞി­രി­ക്കു­ന്ന­താ­യി തോ­ന്നുന്നു. ബ­ഹു­ജ­ന­ദൃ­ഷ്ടിയില്‍ ഇ­പ്ര­കാ­രം നി­ഷ്­പ്ര­യോ­ജ­ന­മാ­യി ജീ­വി­തം അ­വ­സാ­നി­പ്പി­ച്ചു എ­ന്ന­തി­ന് തെ­ളി­വല്ല­യോ ഞാ­നി­വി­ടെ കാ­ണു­ന്ന തു­ച്ഛമാ­യ ആള്‍­ക്കൂട്ടം. എന്നാല്‍ ഈ ക­ന്യക­യെ ഏ­റ്റം അ­ടു­ത്ത­റി­ഞ്ഞി­ട്ടു­ള്ള ചു­രു­ക്കം ആ­ളു­കളില്‍ ഒരാള്‍ എ­ന്ന നി­ലയില്‍ ഞാന്‍ പ­റ­യുന്നു. എ­ന്റെ ഹൃ­ദ­യ­ത്തി­ന്റെ അ­ത്യ­ഗാ­ധമാ­യ വി­ശ്വാ­സത്തില്‍ നിന്നും ഞാ­ന പ­റ­യുന്നു. കേ­ര­ളത്തില്‍ നി­ന്നല്ല ഭാ­ര­ത­ത്തില്‍­ത്ത­ന്നെ ര­ണ്ടാ­യി­രം വര്‍­ഷ­ങ്ങള്‍­ക്കി­ടയില്‍ ഉ­ണ്ടാ­യി­ട്ടു­ള്ള ഉ­ത്­കൃഷ്­ണ വ്യ­ക്തി­കളില്‍ ദൈ­വ­സമ­ക്ഷം വള­രെ മാ­ഹാത്മ്യം നേടി­യ ഒ­രു പു­ണ്യ ക­ന്യ­ക­യു­ടെ ശ­വ­സം­സ്­കാ­ര­ത്തി­ലാ­ണ് നാം പ­ങ്കു­കൊ­ള്ളു­ന്നത്. അ­വ­ളു­ടെ ആ­ന്ത­രി­ക­മ­ഹ­ത്വം ശ­രി­ക്ക് ഗ്ര­ഹി­ച്ചി­രു­ന്നു­വെങ്കില്‍ കേര­ളം ദര്‍­ശി­ച്ചി­ട്ടു­ള്ള­തി­ലേക്കും വലി­യ വി­ശ്വാ­സി­ക­ളു­ടെ ഒ­രു കൂ­ട്ടം മാ­ത്ര­മല്ല ബ­ഹുശ­തം വൈ­ദി­കരും ഭാ­ര­ത­ത്തി­ലെ മെ­ത്രാന്മാര്‍ ത­ന്നെയും ഇ­വി­ടെ സ­ന്നി­ഹി­ത­രാ­കു­മാ­യി­രുന്നു. ഈ ക­ന്യ­ക­യു­ടെ പൂ­ജ്യ­ശ­രീ­ര­ത്തെ ഒ­രു നോ­ക്ക് കാ­ണു­ന്ന­തിന്, ഇ­വള്‍ ഉ­പ­യോ­ഗി­ച്ചി­രു­ന്ന ഏ­തെ­ങ്കിലും തൊ­ടു­വി­ച്ച് പൂ­ജ്യ­സാ­ധ­ന­ങ്ങ­ളാ­ക്കി ത­ല­മുറ­കള്‍ വ­രെയും സൂ­ക­ഷി­ക്കു­ന്ന­തി­ന് ജ­ന­സ­മൂ­ഹം അ­ഹ­മ­ഹ­മിഹ­യാ തി­ങ്ങി­ക്കൂ­ടു­മാ­യി­രു­ന്നു. ലിസ്യൂ മഠ­ഭി­ത്തി­ക്കുള്ളില്‍ ജീ­വി­ച്ച വി. കൊ­ച്ചു­ത്രേസ്യാ അ­വ­ളു­ടെ ജി­വി­ത­കാല­ത്ത് എ­ത്രക­ണ്ട് അ­ജ്ഞാ­ത­യാ­യി? അ­വ­ളു­ടെ ശ­വ­സം­സ്­കാ­രം എ­ത്രക­ണ്ട് അ­നാ­ഡം­ബ­ര­മാ­യി­രുന്നു. എന്നാല്‍ ഇ­ന്ന് അ­വള്‍ ലോ­ക­പ്ര­സി­ദ്ധ­യാ­യി തീര്‍­ന്നി­രി­ക്കു­ക­യ­ല്ലേ? അ­വ­ളു­ടെ­മധു­ര സ്മ­ര­ണ ത­ന്നെ എ­ത്ര­കോ­ടി ജ­നങ്ങ­ളെ ഇന്നും ആ­ന­ന്ദം­കൊ­ണ്ട് പുള­കം കൊ­ള്ളി­ക്കുന്നു. നാം ഇ­പ്പോള്‍ ഭൂ­ദാ­നം ചെ­യ്യുവാന്‍ പോ­കു­ന്ന ഈ യു­വ­ക­ന്യ­ക­യു­മാ­യി അ­ടു­ത്ത് പ­രി­ച­യ­പ്പെ­ട്ടി­ട്ടു­ള്ള ഒ­രു­വന്‍ എ­ന്ന നി­ലയില്‍ മാ­നു­ഷി­ക­മാ­യി എ­നി­ക്ക് മ­ന­സ്സി­ലാക്കാന്‍ സാ­ധി­ച്ചി­ട്ടു­ള്ള വി­ധം ഞാന്‍ പ­റ­യു­ന്നു-വി. കൊ­ച്ചു­ത്രേ­സ്യാ­യെക്കാള്‍ അ­ത്ര പി­ന്നി­ലല്ലാ­യി­രിക്കും ജീ­വി­ത­വി­ശു­ദ്ധി­കൊ­ണ്ട് ഈ ക­ന്യ­ക. സ്വ­ഭാ­വാ­തീ­തവും ദൈ­വി­ക­വുമാ­യ ഭാ­ഷയും ശൈ­ലി­കളും തി­കച്ചും അ­പ­ര്യാ­പ്­ത­മ­ത്രെ. ത­ന്മൂ­ലം ഈ പു­ണ്യ­ക­ന്യ­ക­യു­ടെ ജിവി­ത മാ­ഹാ­ത്മ്യവും ആ­ദ്ധ്യാത്മി­ക സി­ദ്ധി­കളും അ­വ­ളി­ലു­ള്ള പ്ര­സാ­ദ­വ­ര­ത്തി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങളും ശ­രിക്കും വി­ശ­ദീ­ക­രി­ച്ച് കാ­ണിക്കാന്‍ ഒ­രു സ്വര്‍­ഗ്ഗ­ഭാ­ഷയും ഒ­രു സ്വര്‍­ഗ്ഗ­ദൂ­തനും ആ­വശ്യം തന്നെ. ആ­കയാല്‍ ഈ പു­ണ്യ ച­രി­ത­യു­ടെ ദേ­ഹ­വി­യോ­ഗത്തില്‍ ആരും ദുഃ­ഖി­ക്കേ­ണ്ട, ആരും ക­ര­യേ­ണ്ട. ഈ ക­ന്യ­ക­യോ­ട് അ­ടു­ത്ത് പ­രി­ച­യ­പ്പെ­ടാ­നി­ട­യാ­യ­തു­ത­ന്നെ എ­ന്റെ ജീ­വി­ത­ത്തി­ലെ ഏ­റ്റവും വലി­യ ഭാ­ഗ്യ­മാ­യി ഞാന്‍ ക­രു­തുന്നു. ഞാന്‍ ഈ പു­ണ്യാ­ത്മാ­വി­നെ ഏ­റ്റം മ­തി­ക്കു­കയും സേ്‌­ന­ഹി­ക്കു­കയും ചെ­യ്­തി­രുന്നു. എന്നാല്‍ അ­വ­ളു­ടെ വേര്‍­പാടില്‍ അല്‍­പ്പ­മാ­ത്രമാ­യ ദുഃ­ഖം­പോലും എ­നി­ക്ക് തോ­ന്നു­ന്നില്ല. മ­റി­ച്ച് എ­ന്റെ ഹൃദ­യം അ­വാ­ച്യമാ­യ ആ­ന­ന്ദ­വി­കാ­ര­ങ്ങളാല്‍ തി­ങ്ങി വി­ങ്ങു­ക­യാണ്. ഇ­ത് മ­ര­ണ­ത്തോ­ടെ അ­വ­ളു­ടെ തു­ടര്‍­ച്ചയാ­യ ദു­രിത­ങ്ങള്‍ അ­വ­ളു­ടെ തു­ടര്‍­ച്ചയാ­യ ദു­രിത­ങ്ങള്‍ അ­വ­സാ­നി­ച്ചല്ലോ എ­ന്നു­ള്ള ചി­ന്ത­കൊണ്ടല്ല. പ്ര­ത്യു­ത ന­മ്മോ­ടെ­റ്റം അ­ടു­ത്ത ഒ­രു മ­ദ്ധ്യസ്ഥ­യെ സ്വര്‍­ഗ്ഗത്തില്‍ ന­മു­ക്ക് ല­ഭി­ച്ചി­രി­ക്കു­ന്നു എന്ന­തു കൊ­ണ്ടാണ്. ആ­കയാല്‍ പ­രേ­ത­യു­ടെ വ­ത്സ­ല­പി­താവെ, ദുഃ­ഖി­ക്കേ­ണ്ട, ഈ­പു­ണ്യാ­ത്മാ­വി­ന്റെ പി­തൃത്വം ല­ഭി­ച്ചതില്‍ ആ­ന­ന്ദി­ക്കു­ക. ഒ­രു പു­ണ്യ ക­ന്യ­ക­യു­ടെ സ­ഹോ­ദ­രി­യാകാന്‍ ഭാഗ്യം ല­ഭി­ച്ചവ­ളെ ക­ണ്ണുനീര്‍ ചൊ­രി­യേ­ണ്ട. ഈ വീ­ര ക­ന്യ­ക­യോ­ട് കൂ­ടെ വ­സി­ക്കു­ന്നതും ഇവ­ളെ പ­രി­ച­രി­ക്കു­ന്ന­തിനും ഭാഗ്യം ല­ഭി­ച്ചതില്‍ ആ­ഹ്ലാ­ദി­ക്കു­ക. ഇ­വള്‍ വ­സി­ച്ച ക­ന്യ­കാമഠം ഭാ­ഗ്യ­പ്പെ­ട്ട­ത്. ഇ­വ­ളു­ടെ പു­ണ്യ­ശ­രീ­രം അട­ക്കം ചെ­യ്യ­പ്പെ­ടു­ന്ന ഭ­ര­ണ­ങ്ങാ­നം ഗ്രാ­മം ഭാ­ഗ്യ­പ്പെ­ട്ടത്. ദൈ­വ­തി­രു­മ­ന­സ്സാ­കു­ന്നെങ്കില്‍ ഭ­ര­ണ­ങ്ങാ­നം ഭാ­ര­ത­ത്തി­ന്റെ ലി­സ്യു­വാ­യി പ­രി­ണ­മി­ക്കും. കേ­ര­ള­ത്തി­ന്റെ­യെ­ന്നല്ല ഭാ­ര­ഗ­ത്തി­ന്റെ നാ­നാ­ഭാ­ഗ­ങ്ങളില്‍ നിന്നും ഇ­വ­ളു­ടെ നിര്‍­മ്മ­ല ശ­രീ­രം ഉള്‍­ക്കൊ­ള്ളു­ന്ന കു­ഴി­മാ­ടം സ­ന്ദര്‍­ശി­ക്കും. ഭാ­ര­ത­ത്തി­ലെ മെ­ത്രാ­ന്മാ­രെ­ന്നല്ല ദൈ­വം തി­രു­മ­ന­സ്സാ­കു­ന്നപ­ക്ഷം കര്‍­ദ്ദി­നാള്‍മാര്‍ ത­ന്നെ ഈ അ­ജ്ഞാ­തയാ­യ ക­ന്യ­ക­യു­ടെ കു­ഴി­മാ­ടം സ­ന്ദര്‍­ശി­ച്ച് പ്രാര്‍­ത്ഥി­ക്കും.

( ഈ ച­ര­മ­പ്ര­സം­ഗം ഭ­ര­ണ­ങ്ങാ­ന­ത്തെ അല്‍­ഫോന്‍­സാ­മ്മ­യു­ടെ മ്യൂ­സി­യത്തില്‍ പ്ര­ദര്‍­ശി­പ്പി­ച്ചി­ട്ടു­ള്ള­താണ്)


 

Prayer of
St. Alphonsa

O Lord Jesus, hide me in the wound of your sacred heart. Free me from my desire to be loved and esteemed. Guard me from my evil attempts to win fame and honor. Make me humble till I become a small spark in the flame of love in your Sacred Heart. Grant me the grace to forget myself and all worldly things. Jesus, sweet beyond words, convert all worldly consolations into bitterness for me. O my Jesus, Sun of Justice, enlighten my intellect and mind with your sacred rays. Purify my heart, consume me with burning love for you, and make me one with you.

 


സൂക്തങ്ങള്‍
അ­ത്­ഭുതം
ച­ര­മ പ്ര­സംഗം
വി­ശു­ദ്ധ പ­ദ­വി­
  
നാള്‍­വ­ഴികള്‍
...More

 

Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.

published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam

important churches in kerala good advice